കണ്ണിമ പോലെ ഇളം കാറ്റില്‍
പാതിയുലഞ്ഞും പാതികൂമ്പിയും
ചില്ലകള്‍ക്കപ്പുറം ചെറുചില്ലയായി മാമ്പൂക്കള്‍
അമ്മിഞ്ഞ പാലിന്‍ മണംനിറച്ച വഴിയോരങ്ങള്‍
കണ്ണിമാങ്ങയോളമവള്‍ വളരുമ്പോഴേക്കും
ചാപിള്ളയായരികില്‍ സഖികളുടെ ബാലപ്രേതങ്ങള്‍
ഓരോ കുലതണ്ടിലും ഭ്രൂണഹത്യ ചെയ്യപെട്ട
ആത്മസഖിയാം മാമ്പൂക്കളും മറവിയാല്‍ മറച്ച മണങ്ങളും
നീ കണ്ണിമാങ്ങയായ് ചെറുകാറ്റ് ചൊല്ലുമ്പോള്‍
പൊക്കിള്‍ കോടി അമ്മമാവിന്‍ ചുനയാല്‍ തുടുത്തും ;
സ്നിഗ്ദ്ധമാം ഹരിത കേശത്തില്‍ പൌഡറും പൂശി
അമ്മ തൊട്ടിലില്‍ താരാട്ടിന്‍ മൃദുമര്‍മരത്തില്‍ മയങ്ങി ,
ഇടയ്ക്കെപ്പോഴോ ഉണര്‍ന്നു നോക്കവേ മഞ്ഞ
വാരി തൂവിയ ശാരീരത്തില്‍ നിറയൗവ്വനതിന്‍ ഇലച്ചാര്‍ത്ത്
ഉള്ളില്‍ കാലം കരുതിയ വിത്തതിന്‍ പൂര്‍ണതയാല്‍
ദേഹം ;മധുരസമ്പുഷ്ടം കൊതിവിതറി കാഴ്ചശീവേലി
കാലമാകുമ്പോള്‍ ഞെട്ടറ്റു വീഴണം ഓര്‍മ്മകള്‍ ബാക്കിയാക്കി
രാശിയൊത്ത കാലത്തൊരു കാറ്റിന്‍ കൈകളാലോ
തോട്ടിയാല്‍ ബലാല്‍കാരമായി കഴുത്തറുതോ
കാക ദൃഷ്ട്ടി ഉന്നം തെറ്റി തൊലിയില്‍ തെന്നിയെത്തിയോ
വഴിഭാണിഭത്തിന്‍ ചില്ലറ തുട്ടില്‍ മണപ്പിച്ചു നോക്കിയും
പിന്നെ തലോടിയും കൊണ്ട് പോകുന്നവര്‍
മങ്ങാതൊലിയെന്ന അശ്ലീല പരാമര്‍ശം മാത്രമായി
വലിച്ചെറിയും വരെ ജീവിക്കുക തന്നെ
"കാലമാകുമ്പോള്‍ ഞെട്ടറ്റു വീഴണം ഓര്‍മ്മകള്‍ ബാക്കിയാക്കി"
മറുപടിഇല്ലാതാക്കൂനല്ല വരികള്‍!
അഭിപ്രായങ്ങള്‍ക്ക് നന്ദി സുഹൃത്തേ
ഇല്ലാതാക്കൂവഴിഭാണിഭത്തിന് ചില്ലറ തുട്ടില്‍ മണപ്പിച്ചു നോക്കിയും
മറുപടിഇല്ലാതാക്കൂപിന്നെ തലോടിയും കൊണ്ട് പോകുന്നവര്‍
മങ്ങാതൊലിയെന്ന അശ്ലീല പരാമര്‍ശം മാത്രമായി
വളരെ വളരെ മനോഹരമായിത്തന്നെ എഴുതി.
ശുഭാശംസകൾ....
ബാനറിലെ കുളം ഫോട്ടോയും വരികളും ഒന്നുപോലെ ആകര്‍ഷകം
മറുപടിഇല്ലാതാക്കൂകാലമാകുമ്പോള് ഞെട്ടറ്റു വീഴണം ഓര്‍മ്മകള്‍ ബാക്കിയാക്കി
മറുപടിഇല്ലാതാക്കൂരാശിയൊത്ത കാലത്തൊരു കാറ്റിന്‍ കൈകളാലോ
തോട്ടിയാല്‍ ബലാല്‍കാരമായി കഴുത്തറുതോ
കാക ദൃഷ്ട്ടി ഉന്നം തെറ്റി തൊലിയില്‍ തെന്നിയെത്തിയോ
manoharam chinthakal
അഭിപ്രായങ്ങള്‍ക്ക് നന്ദി
മറുപടിഇല്ലാതാക്കൂ