ഒരു പള്ളൂര്‍ക്കാരന്‍റെ ചിന്തകളിലേക്ക്.....

2013, മേയ് 9, വ്യാഴാഴ്‌ച

പള്ളൂരോര്മ 3

പള്ളൂരോര്മ 3

ഞാൻ ജനിക്കും മുൻപേ അച്ഛനൊരു ഫിലിപ്സ് റേഡിയോ വാങ്ങിയിരുന്നു ....ഉച്ചയ്ക്ക് രഞ്ജിനി എന്ന് പേരുള്ള സിനിമ ഗാന പരിപാടി കേള്ക്കാൻ അയൽപക്കത്ത്‌ നിന്ന് ആദ്യകാലത്ത് ഊണ് കഴിഞ്ഞു ശ്രോതാക്കളെത്തി .അലൂമിനിയത്തിന്റെ പരന്ന പ്രതലത്തിൽ അരിപ്പ പോലെ നിറയെ ദ്വാരങ്ങളുള്ള അതിന്റെ മുഖത്ത് നോക്കിയിരുന്നാണ് ഞങ്ങൾ പാട്ട് കേട്ടത് ....ചില്ലിട്ടു സൂക്ഷിച്ച കുറെ അക്കങ്ങള്ക്ക് മീതെ ഇടം വലം പായുന്ന ചുവന്ന സൂചി ശബ്ദങ്ങള്ക്കും അപശബ്ധങ്ങൾക്കും ശേഷം ഒരിടത് ഉറക്കുമ്പോൾ യേശുദാസ് പാടാൻ തുടങ്ങുന്നു ( സുഭാഷ്‌ ചന്ദ്രൻ ദാസ് ക്യാപിറ്റൽ ) 
സുഭാഷ് ചന്ദ്രന്റെ ഈ ഓര്മ കഴിഞ്ഞ തലമുറയിൽ പെട്ട സമപ്രായക്കാരായ എല്ലാവരുടെയും ജീവിതത്തിലൂടെ കടന്നു പോയ ടെക്നോളജിവളര്ച്ചയുടെയും ഗാന ആസ്വാദനത്തിന്റെയും സിനിമ കാഴ്ചകളുടെയും ഒരു പകര്പ്പ് ആയിരിക്കാം അതുകൊണ്ട് തന്നെ പള്ളൂരോര്മയിലും ഒരു പഴയ തലമുറ കൊണ്ട് നടന്ന അടയാളങ്ങൾ സ്വാഭാവികം....  കുഞ്ഞായിരിക്കുമ്പോൾ വീട്ടിലെ ചാണകം മെഴുകിയ തറയിലെ പുൽപ്പായയിൽ  മൂത്ര തണുപ്പിൽ കിടന്നു കൊണ്ട് കേട്ട സംഗീതം അപ്പുറത്തെ ഏതെങ്കിലും വീട്ടിൽ നിന്നും അവരുടെ വീടുകളുടെ പരിഷ്കാരത്തിന്റെ അടയാളമായി വളരെ ഉറക്കെ കേട്ട റേഡിയോ വിലൂടെയുള്ള ചലച്ചിത്ര ഗാനമായിരിക്കാം...  റേഡിയോവിന്റെ  അരിപ്പയുള്ള പാത്രം കമഴ്ത്തിവെച്ച തുപോലുള്ള സ്പീക്കറിൽയേശുദാസും ജയച്ചന്ദ്രനുമൊക്കെ എങ്ങിനെ വിരുന്നു വരുന്നു എന്നാ കൌതുകം കുട്ടികളിൽ തുളുമ്പി നിന്നു 
കല്യാണ വീടുകളുടെ അഹങ്കാരമായ കോളാമ്പി പാട്ട് ...പാട്ടുകൾ നിറച്ചു വെച്ച വലിയ ദോശയുടെ വലിപ്പമുള്ള വട്ടത്തിലുള്ള ഒരു ഡിസ്ക്     കോളാമ്പി സ്പീകറിനു മുന്നിൽ ഇരിക്കുന്ന ശ്വാനചിത്രത്തോടെ അത് അത്ഭുതമായി തിളങ്ങി  കല്യാണ വീടുകളിൽ വാടക സാധനങ്ങൾ കൊണ്ട് വരുന്ന ചേട്ടൻ മാർ ഗമയോടെ അതിനു മുന്നിലിരുന്നു അവരുടെ ഇഷ്ടത്തിന് അനുസരിച്ച ഗാനങ്ങളാൽ മുഖരിതമാക്കി ഓരോ കല്യാണ തലേന്നുകളെയും.... 
കോളാമ്പിസ്പീക്കറിന്റെ വരവോടെ പാറാൽ പള്ളിയിൽ അള്ളാഹുവിനു വേണ്ടി മുഴങ്ങുന്ന ബാങ്കുകളും .. കൊയ്യോട്ടു തെരു ഗണപതി ക്ഷേത്രത്തിൽ മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ഈശ്വരനുണ്ടെന്നും ആഹ്വാനങ്ങളുണ്ടായി മൈക്കുകളും സ്പീക്കറും ഇല്ലാത്ത കാലത്തിൽ നിന്നും ദൈവങ്ങൾ കൂടുതൽ തിളക്കമുള്ളവരായി ...
സൈക്കിൾ യജ്ഞ ക്കാരുടെ പത്തു ദിവസം നീണ്ടു നില്ക്കുന്ന സൈക്കിൾ പ്രദക്ഷിണങ്ങളിൽ  ശിവാജി ഗണേശന്റെയും ജയലളിതയുടെയും ഒക്കെ ചെറിയ രൂപങ്ങൾ കടും നിറമുള്ള വസ്ത്രങ്ങളോടെ റികാര്ട് ഡാൻസ് നിറഞ്ഞാടി ...നെഞ്ചത്ത്‌ നിരത്തി വെച്ച ട്യൂബ് ലൈറ്റ് പൊട്ടി ചിതറുമ്പോൾ നാൻ ആണയിട്ടാൽ അത് നടന്തു കിട്ടാ ...എന്നിങ്ങനെ ഗാനങ്ങളും  സംഭാവന കൂമ്പാരമാകുമ്പോൾ പരിപാടികൾ ഗംഭീരമാകുമെന്ന വെളിപാടുകളും അലയൊലി കൊണ്ടു
പിന്നീട് ഗൾഫുകാരുടെ പോക്ക് വരവ് തുടങ്ങിയപ്പോൾ റേഡിയോ മാത്രമല്ല നമുക്ക് ആവശ്യമുള്ളപ്പോൾ ഇഷ്ടമുള്ള പാട്ട് കേള്ക്കാൻ കഴിയുമെന്ന സാധ്യതകളുമായി ടേപ്പ് റിക്കാർഡ് വിരുന്നു വന്നു ... അതിലെ ചുവന്ന ബട്ടണ്‍ ഞെക്കിയാൽ നമ്മള് പറയുന്നത്  അത് പിടിച്ചെടുക്കുമെന്നും പറഞ്ഞത് അതുപോല തിരിച്ചു പറയുമെന്നും പഠിച്ചു .... ടേപ്പ് ഉള്ള വീടുകളിൽ  നിന്നും ഉറക്കെ മുഴങ്ങുന്ന മാപ്പിള പാട്ടിന്റെ ഗംഭീര ശീലുകൾആ വീട്ടില്  ഗൾഫിൽ നിന്നും ആരോ വന്നിട്ടുണ്ടെന്ന അറിയിപ്പുകളായി .. പുറത്തേക്കു വന്നു പൂമ്പാറ്റയും ബാലരമയും കൈമാറ്റം ചെയ്യപെട്ട ബാല്യകാല ബാല്ടർ സമ്പ്രദായം കേസറ്റ് കൈമാറ്റതിലെക്കു കടന്നു ..ടേപ്പ് റിക്കാർഡ രിന്റെ വരവ് കോളംബിയെ മൂലയ്ക്കിരുത്തി ...  ... കൊറോത്തെ തിറക്കും പുതനമ്പലതിലെ ഉത്സവത്തിനും പരസ്യ അറിയിപ്പുകളായി കുറച്ചുകാലം കൂടി കോളാമ്പി ജീവിച്ചു എങ്കിലും പള്ളൂരിന്റെ അന്നത്തെയും ഇന്നത്തെയും പ്രധാന വാടക സ്ഥാപനമായ ടി ജി സ്റ്റോറിൽ നിന്നും കോളാമ്പി തിരശീലയ്ക്ക് പിന്നിലായി
 വാക്ക് മെന്നിന്റെ അത്ര തന്നെ വലിപ്പമുണ്ടായിരുന്ന സാദാ റേഡിയോ കോണി കമ്പനിയിലെ ചെറുസാനിധ്യമായി  അതിന്റെ മുതലാളി ആയി അപ്പ അശോകനും ...ക്രിക്കറ്റ് കമെണ്ടരി  പറയുകയും ഒപ്പം കേള്ക്കുകയും ചെയ്തുകൊണ്ട്  കോണി ക്കമ്പനി ഉണ്ടായി ....കോണി കമ്പനി എന്ന് കേട്ട് നടുങ്ങേണ്ടാ .കരുതുന്നത് പോലെ ഒരു വലിയ കമ്പനി ഒന്നുമല്ല പള്ളൂർ സ്കൂളിലേക്ക് കയറി പോകുന്ന കോണിയിൽ വയ്കുന്നെരങ്ങളിൽ തമ്പടിക്കുന്ന യുവാക്കൾക്ക്  പള്ളൂര് കാര് തന്നെ കൊടുത്ത പേരാണ് കോണി കമ്പനി .. (കോണി തമാശ പിന്നീട് പറയാം )
ക്രിക്കറ്റ് എന്ന കായിക രൂപം ജനകീയമാകുന്നതിനു  ടേപ്പ് രിക്കാര്ടരിന്റെ ചെറുതുള്ളിയായ വാക്ക് മെൻ എന്ന സംഗതി കുറച്ചൊന്നും അല്ല സംഭാവന ചെയ്തിട്ടുണ്ടാവുകഗവാസ്കരിന്റെയും കപിൽ ദെവിന്റ്യും പ്രകടങ്ങൾ ചെവിയിൽ കുത്തി തിരുകിയ രണ്ടു വയറുകളിലൂടെ  കമെന്റരി ആയി...തലയിൽ .കടന്നുകയറ്റം നടത്തി പരിഷ്കാരി ആവുക എന്നതിന് ഏറ്റവും കൂടുതൽ ബെല്സ് ഉള്ള പെന്റും കയ്യിൽ വാക്ക് മേനും കരുതുക എന്നായി ..ഇത് പ്രത്യേകിച്ച് ഒരു സംഭവത്തെ അടയാള പെടുത്താൻ വേണ്ടി എഴുതിയതല്ല ഒരു ടെക്നോളജിക്ക് അനുസൃതമായി ഒരു തലമുറയുടെ ജീവിത രീതികളിൽ ഉണ്ടായ ചില മാറ്റങ്ങളുടെ ഏകദേശ ചിത്രം വരക്കാൻ വേണ്ടി മാത്രമാണ് .....ഓര്മ ചികയുമ്പോൾ കാണുന്ന ചിലതിനെ വെറുതെ കുറിക്കുന്ന ഒരു നേരംപോക്ക്
(ഇനി നിങ്ങളുടെ ജീവിതത്തിലെ ആദ്യ റേഡിയോ ടേപ്പ് വാക് മെൻ അനുഭവങ്ങളിലേക്ക്‌ വരിക )

2013, മേയ് 2, വ്യാഴാഴ്‌ച

പള്ളൂരോര്മ്മ

പള്ളൂർ എന്ന ഒറ്റ വാക്കിനെ  പിരിച്ചെഴുതി രണ്ടു വാക്കാക്കി പരിചയപെടുത്തി തന്നത് പണ്ടൊരു സ്കൂൾ സാഹിത്യോത്സവം ഉദ്ഗാടനത്തിനു വന്ന പൊക്കമില്ലാ കവി കുഞ്ഞുണ്ണി മാഷ്‌ ആയിരുന്നു പള്ളകളുടെ ( വയറിന്റെ ) ഊര് ആണ് പള്ളൂർ എന്നു പറഞ്ഞാണ് അന്ന് കവി തന്റെ സരസഭാഷണം തുടങ്ങിയത്  വയറിന്റെ വലിപ്പമല്ല വയറു നിറയ്ക്കാൻവേണ്ടി വേല ചെയ്യുന്ന സാധാരണ കാരന്റെ ഊര് എന്ന അർത്ഥത്തിൽ പള്ളൂരിനെ ഒറ്റ നോട്ടത്തിൽ കവി പറഞ്ഞു തന്നു ... കുഞ്ഞുണ്ണി മാഷ്‌ അതിനു മുന്നെയോ അതിനു ശേഷമോ പള്ളൂരിലോ പള്ളൂര്സ്കൂളിലോ വന്നിരുന്നോ എന്ന് എനിക്കറിയില്ല
പള്ളൂരിന്റെ ഭൂമിശാസ്ത്രപരമായ അളവുകളും വിസ്തൃതിയും ഒന്നും അറിയാത്ത എനിക്ക് പള്ളൂരിന്റെ തുടക്കവും ഒടുക്കവും പള്ളൂർ സ്കൂളിനു ചേർന്ന് നില്ക്കുന്ന ഗ്രൌണ്ടും പരിസരവും മാത്രമാണ് കേന്ദ്ര ഭരണ പ്രദേശമായ  മാഹിയുടെ ഭാഗമാണെങ്കിലും പള്ളൂരിനു മാഹിയെക്കൾ ഇഷ്ടം തലശേരിയോട് ആണെന്ന് പലപ്പോഴും പണ്ട് തോന്നിയിട്ടുണ്ട് അതിനുള്ള പ്രധാന കാരണങ്ങൾ തലശേരിയിലെക്കുള്ള യാത്ര മാഹി യാത്രയെക്കൾ എളുപ്പമായിരുന്നു എന്നതാവാം.   വിനോദം എന്നാൽ തലശേരി ടാക്കീസുകളിൽ പുറത്തിറങ്ങുന്ന പുതിയ സിനിമകളുടെ ആദ്യ കാഴ്ചക്കാരൻ ആകുക എന്ന് മാത്രം അർഥം കണ്ടിരുന്ന മൊബൈല് പോയിട്ട് ടി വി പോലും ഇല്ലാത്ത കാലത്ത് ജീവിച്ച അന്നത്തെ കൗമാരകാര്ക്ക് വിശേഷിച്ചും
ഇപ്പോൾ നാല്പതു കഴിഞ്ഞു ജീവിക്കുന്ന ആരുടെയും ഏറ്റവും വലിയ സമ്പത്ത് എന്നത് കൂടുതൽവേഗതയുണ്ടാകാതിരുന്ന പഴയ കാലത്തോടും വേഗതയാര്ന്ന പുതിയ കാലത്തോടും സന്ധിയാവാൻ കഴിയുന്നു എന്നത് തന്നെയാവണം
പള്ളൂരിൽ  ബാറുകളോ പെട്രോൾ പമ്പുകളോ മുളക്കാത്ത വികസനം ഇല്ലാത്ത കാലത്താണ് ഞാനൊക്കെ പള്ളൂരെക്കു പിറന്നു വീണത്‌ .
എവിടേക്കും എപ്പോഴും യാത്ര സൗകര്യം ഉണ്ടായിരുന്ന തലശ്ശേരി പെരിങ്ങത്തൂർറോഡിനു  അടുത്തു തന്നെയായിരുന്നു പ്രാരാബ്ധങ്ങളുടെ വിളനിലമായ എന്റെ വീട് എന്നത് കൊണ്ട് തന്നെ പള്ളൂരിന്റെ വളര്ച്ചയും കിതപ്പും ഞങ്ങള്ക്ക് വേഗം മനസിലാകുമായിരുന്നു ... ആ മെയിൻ റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്ന കാതങ്ങൾ നേരെ നടന്നിരുന്നു എങ്കിൽ ഒരു പക്ഷെ "എവിടെ എങ്കിലും" എത്തിയേനെ ..
ഇന്നത്തെ കീർത്തി ബാർ പുരുഷു ഡ്രൈവറുടെ വീടായും അതിനു കുറച്ചു കൂടി പഴയ കാലത്തിൽ ഒമേഗ എന്ന തണുക്കുന്ന ബാർ ചെംബ്രയിലെ ഗൊവിന്ദെട്ടൻ വാഴയിലയിൽ പൊതിഞ്ഞ പുട്ടും കടലയും വിറ്റിരുന്ന ടീ ഷാപ്പ് മാത്രമായും അറിയപെട്ട കാലത്ത്
പള്ളൂർപോലീസ് സ്റ്റെഷൻ റോഡിൽ നിന്നും ഇടയിൽ പീടികയിലേക്ക്‌ പോകും വഴിയിൽ ജോളി ബാറിലെ ലഹരി പടരുന്ന വായുപുറത്തേക്കു വരുന്നതിനു മുൻപേ  അവിടത്തെ വായുവിനു അരിചാക്കിന്റെയും മണ്ണെണ്ണയുടെയും ഗന്ധമായിരുന്നു
ബാറുകളും പമ്പുകളും വികസന മാതൃകകൾ ആവുകയും പലരുടെയും ചായ കടകളും വീടുകളും ചുളുവിലയിൽ സംഘടിപ്പിച്ച കങ്കാണി മാർ വീടും ഒറ്റ മുറി പീടികകളും ബാറിലേക്ക്  പറിച്ചു നട്ടപ്പോൾ പലരും പിന്നെ വീട് പോലെ തന്നെ ബാറിന്റെ തിണ്ണയിൽ കിടന്നുറങ്ങാനും ശീലിച്ചു .. നാദാപുരത്ത് നിന്നും കല്ലാച്ചിയിൽ നിന്നും ജീപ്പുകളും ഓട്ടോ റിക്ഷകളും വിശ്രമ വേളകൾ ആനന്ദകരമാക്കാൻ പള്ളൂരിനെ തിരഞ്ഞെടുത്തു ... കാലം പുരോഗമിച്ചു കൊണ്ട് പായുമ്പോൾ പള്ളൂർ എന്ന കുഞ്ഞുണ്ണി മാഷുടെ പള്ളകളുടെ ഊര് പള്ള നിറയെ കള്ള് ചുളുവിനു കിട്ടുന്ന നാടായി മാറി .... ഞാനൊന്ന് പള്ളൂര് വരെ പോകുന്നു എന്ന് ഏതെങ്കിലും കോടിയേരി കാരാൻ പറഞ്ഞാൽ അതിനര്ത്ഥം രണ്ടെണ്ണം വീശിയിട്ട്‌ വരാം എന്നുമായിരിക്കുന്നു .. ( തുടരും )

2013, മാർച്ച് 30, ശനിയാഴ്‌ച

പ്രവാസം ഒരു മതമാണ്‌

രണ്ടു കാലങ്ങളിൽ;
രണ്ടു ദേശങ്ങളിൽവെച്ച്  കെട്ടുന്ന പെട്ടികളുടെ ,
വിശ്വാസമാണ് പ്രവാസമതം.
ഒരേ മുറിയിലെ പല മൂലകളിൽ
തൂങ്ങിയാടുന്ന  കൊന്ത;
നിസ്കാര പായ;
അയ്യപ്പന്റെ ശിവകാശി ചിത്രം ;
ദേശാഭിമാനി കലണ്ടർ;
നാടെന്ന സ്വര്ഗരാജ്യതെകുറിച്ചാണ് പ്രാര്ത്ഥന.
കാത്തിരിക്കുന്ന കണ്ണീർ ഹൂറി മാരാണ് കനവിൽ
ചിത്രശലഭം പോലെ ഉമ്മകൊണ്ട് മൂടുന്ന
മാലാഖ കുഞ്ഞുങ്ങളാണ് നിനവിൽ





2013, മാർച്ച് 27, ബുധനാഴ്‌ച

ഹൃദയമേ സാക്ഷി



സിനിമ രാഷ്ട്രീയം പോലെ തന്നെ മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായി  മാറിയപ്പോഴും തങ്ങളുടെ പ്രതിച്ഛായ വെള്ളി തിരകളിലെ കഥാ പത്രങ്ങളിലൂടെ കണ്ണ് നനയിച്ചും ചിരിപ്പിച്ചും പ്രതികരിച്ചും കടന്നുപോകുമ്പോൾ വേഷ പകര്ച്ചകളുടെ ഭിന്ന കോണുകളിൽ ഒരു സ്ത്രീ ജീവിതത്തിനു എന്തൊക്കെ രൂപ പരിണാമം സംഭവിക്കുന്നുവോ അതൊക്കെ ആയി തീരാൻ അപൂർവ്വ അവസരം ലഭിച്ച അഭിനേത്രിയായിരുന്നു അഭിനയത്തിന്റെ സകല സൌകുമാര്യവും ഒപ്പിയെടുത്ത സുകുമാരിയെന്ന മഹാനടി
രണ്ടര മണിക്കൂർ സിനിമയിൽ ഒരു കഥാ പാത്രത്തിന്റെ ശാരീരികമായ  വളര്ച്ചയെ  നിമിഷങ്ങൾകൊണ്ട് ജീവിതത്തിലെ എല്ലാ ദശകളിലൂടെയും പരിവർത്തിപ്പിക്കാൻ കേവലം ഒന്നോ രണ്ടോ റീലുകൾ  മാത്രമേ സിനിമയ്ക്ക് വേണ്ടതുള്ളൂ എങ്കിൽ അറുപതു വര്ഷത്തെ തന്റെ ശാരീരിക മാനസിക വളര്ച്ച എന്നത് താൻ അഭിനയിക്കുന്ന കഥാ പത്രങ്ങളോടൊപ്പം തന്നെ പരിണാമ വിധേയമാകുന്നത്  സമൂഹമണ്ഡലത്തിനു കാണാനാകുന്ന വിധം സുതാര്യമായി  ജീവിതത്തെ ജീവിച്ചും അഭിനയിച്ചും ഒരേ രേഖയിലൂടെ കൊണ്ട് പോയതാണ്  സുകുമാരി എന്ന നടിയുടെ പ്രത്യേകത
 യേശുദാസിന്റെ ശബ്ദം ദിവസത്തിൽ ഒരു തവണയെങ്കിലും കേള്ക്കാത്ത മലയാളി ഇല്ല എന്ന് പറയുന്നത് പോലെ സുകുമാരിയെ ഏതെങ്കിലും ഒരു കേമറ കാണാത്ത ദിവസങ്ങളും ഉണ്ടാകില്ല എന്ന് പറഞ്ഞാൽ അത് അതിശയോക്തി ആകാനിടയില്ല  പഴയതും പുതിയതുമായ തലമുറ ഒരു പോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു എന്നത് അഭിനയത്തിന്റെ മേഖലയ്ക്ക് അപ്പുറം സ്വതസിദ്ദമായ  മാതൃ സഹജ വാത്സല്യം ഒട്ടിനില്ക്കുന്ന ഒരിക്കലും മായാത്ത ചിരിയോടു കൂടിയ മുഖ ഭാവവും കൂടി കാരണമായിരിക്കാം
സുകുമാരി ജീവിച്ചത് സിനിമയോടൊപ്പം തന്നെയായിരുന്നു അത് കൊണ്ട്  തന്നെ ആറു പതിറ്റാണ്ടിലേറെയായി താൻ അഭിനയിച്ച അമ്മ ചേച്ചി ചിറ്റമ മുത്തശ്ശി കഥാ പത്രങ്ങളെ പോലെ തന്നെ മലയാള സിനിമയുടെയും മുത്തശ്ശിയായോ അമ്മയായോക്കെയോ സുകുമാരി മാറുന്നുണ്ട്  പത്താം വയസ്സിൽ സിനിമയിൽ എത്തിയതിനു ശേഷം ചെറുതുംവലുതുമായി രണ്ടായിരത്തിലേറെ സിനിമയിൽ അഭിനയിചിട്ടും സിനിമാക്കാരുടെ പാരമ്പര്യ താര ജാടകൾ ഒന്നുമില്ലാതെ സ്വന്തം ജീവിതത്തിനു പകരമായി നാട്യം കടന്നുവരാനോ ഇട കൊടുക്കാതെ തന്റെ വിനയതിനും വ്യക്തിത്വത്തിനും കാരണമായി തന്റെ തിരുവിതാം കൂർ സഹോദരിമാരുടെ പാഠങ്ങൾ ആണെന്ന് പറഞ്ഞു കൊണ്ട് തന്നെ വളര്ച്ചയുടെ എല്ലാ ഘട്ടങ്ങളിലും തന്റെ രക്ത ബന്ധങ്ങലോടുള്ള കൂറ് സംശയലേശമില്ലാതെ തന്നെ പറഞ്ഞുകൊണ്ട്  പുതു തലമുറയ്ക്ക് അന്യമാകുന്ന രക്ത ബന്ധ പാഠങ്ങൾ അഭിനയത്തിന്റെ മൂടു പടമില്ലാതെ സുകുമാരിയമ്മ സമൂഹത്തെ പഠിപ്പിക്കുന്നുണ്ട്
പ­ല­പ്പോ­ഴും സി­നി­മ­യ്ക്കു പു­റ­ത്തു­കാ­ണു­മ്പോള്‍ നെ­റ്റി­നി­റ­യു­ന്ന ചന്ദ­ന­ക്കു­റി നടു­വില്‍ കു­ങ്കു­മം. ചന്ദ­ന നി­റം­ചേര്‍­ന്ന വെ­ള്ള വസ്‌­ത്രം, കൈ­യില്‍ ഭാ­ഗ­വ­തം. അരി­കില്‍ ഒരു ചെ­റിയ ഡയ­റി. ഒരു മു­ത്ത­ശ്ശി­യു­ടെ തി­ക­ഞ്ഞ സാ­ത്വ­കി­ഭാ­വം. ഒരു ആത്മീ­യ­ത­യു­ടെ നി­റ­വ്‌ ഇത്രമാത്രം ആത്മീയ തലത്തിൽ അഭിരമിക്കുന്ന ഇവരായിരുന്നു പ്രിയദർശൻ ചിത്രങ്ങളിലെ തമാശ കഥാ പത്രങ്ങളിലൂടെ നമ്മളെ പോട്ടിച്ചിരിപ്പിച്ചതെന്നു വിശ്വസിക്കാൻ പോലും പ്രയാസമായിരിക്കും ... പരകായ പ്രവേശം എന്നതു സര്ഗ്ഗ സിദ്ധിയുടെ വരപ്രസാദങ്ങലിൽ ഒന്നാണെന്ന തിരിച്ചറിവിനുള്ള അടയാളങ്ങളാകുന്നു ഓരോ സുകുമാരി കഥാപാത്രങ്ങളും

അമ്മയെന്ന് ചേർത്ത് വിളിക്കാൻ യാതൊരു മടിയുമില്ലാതെ തന്നെ മലയാളി സുകുമാരിയെ സുകുമാരിയമ്മ എന്ന് വിളിക്കുന്നത്‌ കേവലം അവർ അഭിനയിച്ച അമ്മ കഥാപാത്രങ്ങളെ ഉൾക്കൊണ്ട്‌ കൊണ്ട് മാത്രമാകില്ല അതിനുമപ്പുറം ഏഴാം വയസ്സിൽ അണിഞ്ഞ നൃത്ത ചിലങ്കയോടൊപ്പം തന്നെ മാതൃത്വത്തിന്റെ ഉദാത്ത രൂപമായ ലാളിത്യം സ്നേഹം വിനയം ഒക്കെ പ്രകടിപ്പിക്കുന്ന ചിലങ്കാ നാദമാർന്ന ഒരു ഹൃദയ വിശാലത അവർ കാത്തു സൂക്ഷിക്കുന്നുണ്ടെന്ന് ഓരോ അഭിമുഖങ്ങളിലും സഹൃദയരോടു പങ്കിടുവാൻ ആ അമ്മ മനസ്സിന് കഴിഞ്ഞത് കൊണ്ട് തന്നെയാവാം . അഭിനയത്തിന് ഭാഷ ആവശ്യമില്ലെന്നത് ഒരു ചാര്ളി ചാപ്ലിൻ സിദ്ധാന്തമായിരിക്കാം പക്ഷെ ലോകത്തിന്റെ ഇങ്ങേ അറ്റത് അഭിനയത്തിന് ഭാഷ ഒരു ഘടകമേ അല്ല എന്ന് താൻ അഭിനയിച്ച  തമിഴ് കന്നട തെലുങ്ക് ഹിന്ദി സിംഹള മലയാളതുടങ്ങിയ  ഭിന്ന ഭാഷകളിലെ അഭിനയത്തിന് കിട്ടിയ അവാർഡുകൾ സാക്ഷ്യം പറയുന്നു  മ­ല­യാ­ളി­യാ­യി ജനി­ച്ച്‌ തമി­ഴ്‌­നാ­ട്ടില്‍ താ­മ­സി­ച്ച്‌ രണ്ടു­സം­സ്‌­കാ­ര­ങ്ങ­ളി­ലൂ­ടെ­യാ­ണ്‌ അമ്മ­യു­ടെ ജീ­വി­തം കടന്നു പോയത് എങ്കിലും താൻ ജീവിക്കുന്ന സംസ്കാരം എന്റേത് കൂടിയാണെന്ന് തിരിച്ചറിഞ്ഞു ഒരു സാംസ്കാരിക ലയനം സാധ്യമായത് കൊണ്ടാവാം സുകുമാരിയമ്മയെ തമിഴകം ഇത്രയേറെ സ്നേഹിക്കുന്നത് 
പ്രൊഫഷ്യനലിസതിന്റെ അവസാന വാക്ക് എന്നാ പോലെ തന്നെ എല്പ്പിച്ച കഥാ പത്രങ്ങളെ നൂറു ശതമാനം സത്യ സന്ധ മായി മികവോടെ അഭിനയിപ്പിച്ചവർ ഒരു പാടൊന്നും ചൂണ്ടിക്കാണിക്കാൻ ഇല്ലാത്ത ഇടതാണ് സുകുമാരിയമ്മയപോലുള്ളവർവ്യതിരിക്തരാകുന്നത്   കാരണം ഒരു ദുഷ്ട കഥാപാത്രത്തെ അവതരിപ്പിച്ചാൽ എന്തൊരു ദുഷ്ടത്തി എന്ന് പ്രേക്ഷകരെ കൊണ്ട് പറയിക്കാനും ഹാസ്യ കഥാപാത്രം ആയി മാറിയാൽ സിനിമയിലെ നായകന് പോലും നിക്ഷ്പ്രഭമാകുന്ന ചിരിയുടെ വസന്തകാലം  ഒരുക്കുവാനും ദുരന്ത കഥാപാത്രമായ അമ്മയെ ഓർക്കുമ്പോൾ  കണ്ണീരു പശ്ചാത്തല സംഗീതമായും വരുന്ന വിധത്തിൽ കഥാപത്രങ്ങളെ സ്വീകരിക്കുന്നതിനു പകരം കഥാപാത്രം തന്നെയായി മാറുകയായിരുന്നു സുകുമാരിയമ
 മിക്കവാറും എല്ലാ ഭാഷകളിലും സ്വന്തം ശബ്ദം തന്നെയായിരുന്നു വിദ്യയുടെ കാര്യത്തിൽ ഔപചാരിക എട്ടാം ക്ലാസുകാരി നല്കിയിരുന്നത് അവരുടെ ജീവിത വിജയതിന്റെ കരിയര് ഗ്രാഫ് പഠിക്കാൻ ശ്രമിക്കുന്നവർ ആ അതുല്യ പ്രതിഭ അഭിനയിച്ച ചിത്രങ്ങളിലെ താര സാന്നിധ്യങ്ങളെ മാത്രം ശ്രദ്ധിച്ചു നോക്കുക ദക്ഷിണേന്ത്യൻ സിനിമകളുടെ അലകും പിടിയുമായിരുന്ന മഹാരാധനമാരെല്ലാവരും തന്നെ  അഭിനയിച്ച സിനിമാലോകത്തെ ദൃശ്യാ വിരുന്നെന്നു ഉദ്ഗോഷിതമായ ഒട്ടു മിക്ക സിനിമകളിലും തന്റേതായ പങ്കു ഈ അഭിനേത്രിക്കും ഉണ്ടായിരുന്നു ഇരുപത്തി ഒന്നാമത്തെ വയസ്സിൽ ജയളിതയുടെ അമ്മയായും ശിവാജി ഗണേശന്റെ അമ്മായി അമ്മയുമായും അഭിനയിച്ച പട്ടിക്കാട് പട്ടണമാ എന്നാ ചിത്രം സാവിത്രിയുടെ കൂടെ അഭിനയിച്ച പാശാമല എന്നാ ചിത്രവും ഏറെ ശ്രധിക്കപെട്ടതായിരുന്നു
മലയാള സിനിമയിൽ  നാടോടി ,കായംകുളം കൊച്ചുണ്ണി. തച്ചോളി ഒതേനൻ .തുടങ്ങിയ ചിത്രങ്ങളിലെ അഭിനയ മികവു  മുഖ്യധാര സിനിമകളിൽ സുകുമാരിയെ നിത്യ സാന്നിധ്യം ആക്കുന്നതിൽ പ്രത്യേകം പങ്കുവഹിച്ച ചിത്രങ്ങളായിരുന്നു  ചട്ടക്കാരി എന്ന സിനിമയിലെ അന്ഗ്ലോ ഇന്ത്യൻ   മിഴികൾ സാക്ഷിയിലെ വൃദ്ധയായ അമ്മ അടൂര് ഗോപാല കൃഷ്ണന്റെ നിഴൽ കൂത്തിലെ ആരാച്ചാരുടെ ഭാര്യ കഥാപാത്രം  തുടങ്ങിയ വേഷങ്ങൾ ജീവിതത്തിലെ തീഷണ മുഖങ്ങളെ പ്രതിഫലിപ്പിച്ച കഥാപാത്രങ്ങൾ ആയിരുന്നെങ്കിൽ വീട്ടമ്മ കെ ജി ജോര്ജിന്റെ പഞ്ച വടി പാലത്തിലെ പഞ്ചായതന്ഗം,പൂച്ചക്കൊരു മുക്കുത്തിയിലെ പൊങ്ങച്ച കാരിയായ വീട്ടമ്മ ബോയിംഗ് ബോയിങ്ങിലെ ഡിക്കമ്മായി തുടങ്ങിയ വേഷങ്ങൾ നര്മ്മ വേഷങ്ങൾ ആണുങ്ങളുടെ മാത്രം കുത്തകയായിരുന്ന സിനിമാ ലോകത്ത്  ഹാസ്യ റോളിൽ ആണിനോപ്പം തന്നെ പെണ്ണിനും ഇടമുണ്ടെന്ന് പാരമ്പര്യ സിനിമാ വാദികളെ പഠിപ്പിക്കാനും കഴിഞ്ഞ ചിത്രങ്ങളായിരുന്നു .
അഭിനയിച്ച ചിത്രങ്ങളുടെ എണ്ണം നോക്കിയാൽ ഒരു പക്ഷെ സുകുമാരിയമ്മയുടെ അഭിനയ ജീവിതം ലോക റെക്കാർഡു തന്നെയായിരിക്കും രേഖകളിൽ എങ്ങിനെ അടയാള പെടുത്തിയാലും മലയാള സിനിമ ഉള്ളിടത്തോളം ഈ നാമവും ഓര്ക്കാതെ വയ്യ എന്നത് തന്നെയാണ് .തന്റെ ഹൃദയം മലയാള സിനിമയുടെ ചരിത്ര സാക്ഷി കൂടി ആയി മാറിയ ഈ അമ്മയുടെ ജീവസാക്ഷ്യം
സുകുമാരിയമ്മയുടെ  ജീവിത ചരിത്രം മലയാള സിനിമയുടെ ചരിത്രമാണെന്നുള്ള വിലയിരുത്തലുകൾ നടത്തുമ്പോഴും രാജ്യം പദ്മശ്രീ ബഹുമതി നല്കി ആദരിചിട്ടുണ്ടെങ്കിലും സഹ നടിക്കുള്ള അവാർഡ്‌ പലവട്ടം ലഭിച്ചിട്ടുണ്ടെങ്കിലും  മികച്ച നായികാ കഥാപാത്രങ്ങൾ കൂടുതലൊന്നും ലഭിക്കാത്തതുകൊണ്ട് തന്നെയാവാം ഒരു പക്ഷെ മികച്ച നടിക്കുള്ള അവാര്ഡ് ഒരിക്കൽ പോലും സുകുമാരിയെ തേടി വരാഞ്ഞത്‌ എങ്കിലും  തന്റെ ജീവിത ദ്വത്യം അഭിനയം മാത്രമാണെന്നും  ആ ദൌത്യം കൃത്യമായി തന്നെ അരങ്ങുകളിൽ പകര്ന്നാടുവാൻ താൻ വിശ്വസിക്കുന്ന ആത്മീയ ചൈതന്യ അനുഗ്രഹത്താൽ നടന്നിട്ടുണ്ടെന്നും സുകുമാരി വിശ്വസിക്കുന്നു .. ആരോടും പരിഭവങ്ങളോ കലഹങ്ങളോ ഇല്ലാതെ തന്നെ 
 സുകുമാരിയമ്മ ബാക്കി വെക്കുന്നത് മലയാള സിനിമ ഉള്ളിടത്തോളം കാലത്തിനു പരിഹരിക്കാനാവാത്ത ഒരു ശൂന്യത തന്നെയാണ് 






2013, മാർച്ച് 2, ശനിയാഴ്‌ച

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പ് എന്തുകൊണ്ട് പ്രസക്തമാകുന്നു

 ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നാളിതുവരെ അസോസിയേഷനില്‍ ഇല്ലാത്ത വിധത്തില്‍ കേരള രാഷ്ട്രീയത്തിന്റെ തനി പകര്‍പ്പ് എന്നാ രീതിയില്‍ തിരഞ്ഞെടുപ്പിനെനേരിടാന്‍ ഒരു യു ഡി എഫ് മുന്നണി രൂപം കൊണ്ടിരിക്കുകയാണ്  കഴിഞ്ഞ ഭരണ സമിതിയില്‍ പ്രസിടന്റ്റ് പദവി കൈകാര്യം ചെയ്തിരുന്ന ശ്രീ വൈ എ റഹീം പ്രധിനിധാനം ചെയ്യുന്ന ഓ ഐ സി സി ..കെ പി സി സി യുടെ നിര്‍ദേശ പ്രകാരം നിലവിലുണ്ടായിരുന്ന മുന്നണിവിടുകയും മുന്നണി സംവിധാനത്തില്‍ ഉണ്ടായിരുന്ന ചെറുതും വലുതുമായ ബാക്കി എല്ലാ സംഘടനകളും ജാതി മത രാഷ്ട്രീയ കഴ്ചപാടുകള്‍ക്ക് ഉപരിയായി.പൂര്‍വ്വ സ്ഥിതിയില്‍ തന്നെ മുന്നണി ബന്ധം തുടരുകയും ചെയ്യുന്നു   .സാധാരണ ഒരു മുന്നണിയില്‍ നിന്നും വേറൊരു മുന്നണിയിലേക്ക് മാറുന്നതിനു യാതൊരു തടസ്സങ്ങളും ഒരു ജനാതിപത്യ സംവിധാനത്തില്‍ ഇല്ല എന്നതു ശരിവെച്ചുകൊണ്ട്‌ തന്നെ പറയട്ടെ... ഈ മുന്നണി വിടാന്‍ മാത്രം യാതൊരു വിഷയങ്ങളും ഘടക കക്ഷികള്‍ തമ്മില്‍ ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല ജനകീയ വിഷയങ്ങളില്‍ഇടപെടാനും ഇന്ത്യന്‍ സമൂഹത്തിന്റെ പ്രശനങ്ങളില്‍ സജീവമായിനിലനില്‍ക്കാനും ആയിരുന്നുവെങ്കില്‍ ..കഴിഞ്ഞ വര്‍ഷത്തെ മുന്നണി സംവിധാനം തന്നെയായിരുന്നു കൂടുതല്‍ നല്ലത് എന്ന്  ഓ ഐ സി സി യുടെ അണികളില്‍ ഏറിയ കൂറും വിശ്വസിക്കുകയും ചെയ്യുന്നു 
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പ് എന്തുകൊണ്ട് പ്രസക്തമാകുന്നു എന്ന് ഈ അവസരത്തില്‍ പരിശോധിക്കപെടെണ്ടതുണ്ട് ദശബ്ധങ്ങളുടെ പാരമ്പര്യം ഉള്ള ഈ മഹത് സ്ഥാപനത്തിനുംഅതിന്റെ കീഴിലുള്ള ഇന്ത്യന്‍ സ്കൂളിനും ഒരു വളര്‍ച്ച അതിന്റെ സാമ്പത്തിക അച്ചടക്കത്തിന്റെയും അടിസ്ഥാന വികസനത്തിന്റെയും കാര്യത്തില്‍ ഇതിനു മുന്പേ ഇത്രമാത്രം  ലഭിചിരുന്നോ എന്ന് സംശയമാണ് കാരണം തികച്ചും പ്രൊഫഷനല്‍ ആയ രീതിയില്‍ തന്റെ മാനേജ് മെന്റ് വൈദഗ്ധ്യം ഉപയോഗപ്പെടുത്തി ശ്രി ബിജു സോമന്‍ നടത്തിയ പ്രവര്‍ത്തനങ്ങളും തന്റെ വികസന സങ്കല്പങ്ങള്‍ മാനേജിംഗ് കമ്മറ്റിക്ക് മുന്നില്‍ അവതരിപ്പിക്കാനും അതിനു കമ്മറ്റി യുടെ പിന്തുണ നേടുവാനും ഒപ്പം എല്ലാ സംഘടനകളെയും അതിന്റെ പ്രാധാന്യം ബോധ്യപെടുതാനും കഴിഞ്ഞതിന്റെ നേട്ടവും .ഒപ്പം ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ തീരുമാനം ആകാതെ വിശ്രമമില്ല എന്നാ യഥാര്‍ത്ഥ പൊതു പ്രവര്‍ത്തകന്റെ സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള സ്ഥിരോല്‍സാഹവും കൊണ്ട് മാത്രമാണ് തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ച വെക്കാന്‍ സാധിച്ചത്
കാലാകാലങ്ങളില്‍ പല മുന്നണികളും അധികാരത്തില്‍ ഇരുന്നപ്പോഴൊക്കെ മുന്നണികളിലെ  ചില നേതൃത്വം കയ്യാളിയിരുന്ന ചില നേതാക്കള്‍ക്ക് എതിരെ പലവിധത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കപെട്ടിരുന്നു വെങ്കില്‍ ആരോപണങ്ങള്‍ പേരിനു പോലും ഉന്നയിക്കാന്‍ ആര്‍ക്കും അവസരം നല്‍കാതെയാണ് ഈ ഭരണ മുന്നണി പടിയിറങ്ങുന്നത്,  അത്തരം ഒരു മുന്നണിയില്‍ നിന്നും താന്‍ ഉദ്ദേശിക്കുന്ന "സ്വകാര്യ ലാഭം" കിട്ടാത്തവര്‍ ആണ് ഈ മുന്നണിയില്‍ നിന്നും വിട്ടുപോയത് എന്നത് അസോസിയേഷന്റെ പിന്നാമ്പുറ സംസാരം 
കൃത്യതയും വ്യക്തയും ഇല്ലാതിരുന്ന സ്കൂളിന്റെ ദൈനം ദിനവരവ് ചെലവ് കണക്കുകള്‍ക്ക്‌ സൂക്ഷ്മതയും ഒരു ചട്ടകൂടും വരുന്നത് ശ്രീ ദിലീപ് ട്രെഷരെര്‍ ആയ കാലത്ത് അദ്ദേഹം മുന്‍കൈ എടുത്തു നടപ്പില്‍ വരുത്തിയ പുതിയ അക്കൌണ്ടിംഗ് സോഫ്റ്വയരിന്റെ സഹായത്തോടെആയിരുന്നു  വിദ്യാര്‍ത്ഥികളില്‍ നിന്നും ഫീസ്‌ കാലതാമസം കൂടാതെ പിരിചെടുക്കുവാനും  അതിന്റെ തുടര്‍ച്ചയായി തന്നെ സ്കൂളിലെ പ്രവേശനത്തില്‍ അടക്കം ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുവാനും അതുവഴി ബാഹ്യമായ ഇടപെടല്‍ അവസാനിപ്പിക്കാനുമുള്ള ആധുനിക രീതി പ്രയോഗത്തില്‍ എത്തിക്കുവാനും ഈ കഴിഞ്ഞ വര്ഷം നടപടികള്‍ സ്വീകരിക്കുവാനും കഴിഞ്ഞു 
അതുപോലെ തന്നെ സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നാ കാഴ്ച്ചപാടിന്റെ ഭാഗം ആയി ടീച്ചേഴ്സിന്റെ ഇന്‍ സര്‍വീസ് പ്രോഗ്രാമുകള്‍ നോണ്‍ ടീച്ചിംഗ് സ്ടാഫുകള്‍ക്ക് സൈഫ്ടി ക്ലാസ്സുകള്‍ ഒപ്പം കുട്ടികള്‍ക്ക് സ്പോര്‍ട്സ് രംഗത്ത് ഉയര്ന്നുവരുന്നതിനു സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായി പ്രൊഫഷനല്‍ ആയ കോച്ചുകളുടെ നേതൃത്വത്തില്‍ ക്രിക്കറ്റ് കോച്ചിംഗ് സെന്റെര്‍ നടന്നുവരുന്നു  അടിസ്ഥാന വികസനത്തിന്റെ ഭാഗമായിഇന്റര്‍ ആക്റ്റീവ് ബോഡ് , സി സി ടി വി ,പി എ ബി എക്സ്  .വേഗത കൂടിയ ഇനറെര്നെറ്റ് സംവിധാനം എന്നിവ ഒരുക്കി 
ജീവനക്കാരുടെ ശമ്പളം കാലോചിതമായി പരിഷ്കരിച്ചുകൊടുക്കാനും പ്രാബല്യത്തില്‍ വരുത്തുവാനും  അദ്ധ്യാപകരെ  കഴിവും വിദ്യാഭ്യാസ യോഗ്യതയും മാത്രം മാനദണ്ട മാക്കികൊണ്ട് നിയമിക്കുവാനും യാതൊരു വിധ ബാഹ്യ ഇടപെടലുകള്‍ക്കും അവസരം കൊടുക്കാത്ത വിധത്തില്‍ അത് നടപ്പില്‍ വരുത്തുവാനും  ചെയ്തു 
ദശാബ്ദങ്ങളുടെ പാരമ്പര്യം ഉള്ള ഈ മഹത് സ്ഥാപനത്തിന് ഇത്രയും കാലമായി കേരള സര്‍ക്കാരിന്റെ നോര്‍ക്കയില്‍ അംഗ ത്വം പോലും ഉണ്ടായിരുന്നില്ല എന്നത് ഒരുപക്ഷെ നമ്മളെ അമ്പരപ്പിചേക്കാം പക്ഷെ അതായിരുന്നു സത്യം കഴിഞ്ഞ വര്‍ഷത്തെ നേട്ടങ്ങളുടെ പട്ടികയില്‍ നോര്‍ക്ക അംഗത്വവും പ്രസക്തമാകുന്നത് അതുകൊണ്ടാണ് .
കേവലം തുച്ച ശമ്പളത്തിന് പ്രവാസ ലോകത്ത് പണി എടുക്കുകയും ആയുസ്സിന്റെ മുക്കാല്‍ പങ്കും മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിതം ഹോമിക്കുകയും ചെയ്ത് ഒടുവില്‍ തന്റെ ശവം പോലും പിച്ചയെടുക്കേണ്ടി വരുന്ന ഗതികെടോര്‍ത്തു അല്ലെങ്കില്‍ പലരുടെയും ബാധ്യതയായി മാറുകയും ചെയ്തു പോന്നിരുന്ന ഒരു ഭൂതകാലത്തില്‍ നിന്നാണ് അമുസ്ലീങ്ങള്‍ ആയ സോധരങ്ങള്‍ക്ക് ഒരു പൊതു ശ്മശാനം എന്നാ ആശയം കഴിഞ്ഞ കാലത്തെ മാനേജിംഗ് കമ്മറ്റികളില്‍ ഒരു അജണ്ട ആയി വരുന്നത് കഴിഞ്ഞ പലവര്‍ഷങ്ങളിലും കേവലം ചര്‍ച്ചകള്‍ മാത്രമായിരുന്നു എങ്കില്‍ അതിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഒരു പ്രവര്‍ത്തി വര്ഷം കൊണ്ടുതന്നെ യുദ്ധകാലാടിസ്ഥാനത്തില്‍  പൂര്തികരിക്കാനും ഈ കഴിഞ്ഞ ഫെബുവരി 21 ആം തീയതി സമ്പൂര്‍ണമായി പ്രവര്‍ത്തന സജ്ജമാക്കുവാനും കഴിഞ്ഞത് ശ്രീ ബിജു സോമന്‍ ,മാധവന്‍ പാടി തുടങ്ങിയവരുടെ അശ്രാന്ത പരിശ്രമം ഒന്ന് കൊണ്ട് തന്നെയാണ് .
ഒരു വര്ഷം എന്നത് വളരെ ചെറിയ കാലയളവ് ആണെങ്കിലും  ആ ചെറിയ കാലയളവ് കൊണ്ട് തന്നെ വര്‍ഷങ്ങളായി ഇവിടെ നേതൃത്വം അലങ്കരിച്ചിരുന്ന പലര്‍ക്കും മാതൃക ആക്കാവുന്ന പ്രവര്‍ത്തനം കാഴ്ചവെച്ച ശ്രീ ബിജു സോമന്‍ കാഴ്ചപ്പാടും അതിന്റെ പ്രയോഗവല്‍ക്കരണവും തന്റെ ഉയര്‍ന്ന വിദ്യാഭ്യാസ ത്തിലൂടെ നേടിയെടുത്ത അപൂര്‍വ വ്യക്തിത്വങ്ങളില്‍ ഒരാള്‍ ആണ് താന്‍ ജോലി ചെയ്തിരുന്ന സ്ഥാപനതിനെക്കാള്‍ കൂടുതല്‍ സമയം അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ബിജു സോമന്‍ ഈ പ്രാവശ്യം .കെ വി രവീന്ദ്രന്‍ നേതൃത്വം നല്‍കുന്ന പാനലില്‍ ആണ് മത്സരിക്കുന്നത് ..ഏറെ വര്‍ഷങ്ങളായി അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവ സാനിധ്യം ആയ ശ്രീ കെ വി രവീന്ദ്രന്‍ നേതൃത്വം നല്‍കുന്ന ഈ പാനല്‍ രാഷ്ട്രീയ ജാതി മത വിശ്വാസങ്ങള്‍ക്ക് ഉപരിയായി ഇന്ത്യക്കാരുടെ ക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കും എന്നാ കാര്യത്തില്‍ സംശയമില്ല .പാനലില്‍  ട്രെഷരെര്‍ ആയി മത്സരിക്കുന്ന ശ്രീ മാധവന്‍ പാടിയും മുഖവുര ആവശ്യമില്ലാത്ത ജന്കീയനാണ് ..കൂടുതല്‍ മെച്ചപ്പെട്ടതും പക്ഷപാത രഹിതവും ആയ ഒരു സാംസ്കാരിക സ്ഥാപനവും ആയി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനെ മാറ്റി എടുക്കാന്‍ നിങ്ങളുടെ വിലപ്പെട്ട വോട്ടുകള്‍ ശ്രീ രവീന്ദ്രന്‍ നേതൃത്വം നല്‍കുന്ന പാനലിനു തന്നെ നല്‍കണമെന്നും ..അഭ്യര്‍ത്ഥിക്കുന്നു

2013, ഫെബ്രുവരി 28, വ്യാഴാഴ്‌ച

സ്വപ്നാടനം

നാല്പതാം നിലയിലെ ബാല്‍കണിയിലിരുന്ന് ,
അടിവാരത്തു കളിപ്പാട്ടം പോലെ വാഹനം പാര്‍ക്ക് ചെയ്യുന്നത് ;
നിഴലാട്ടമായ്  മനുഷ്യരെ കാണുന്നത് ,
ഇല്ലാത്ത ദൈവം
ഉള്ള മനുഷ്യരെ കാണുന്നുണ്ടെന്ന പോലൊരു തോന്നലാണ് .
പറക്കാന്‍ ചിറകില്ലാത്തവന്‍
നടക്കാന്‍ കാലില്ലാത്തവന്‍
കിടക്കാന്‍ മണ്ണില്ലാത്തവന്‍
അവര്‍ക്കിടയിലേക്ക് വിരുന്നു വരുന്ന
സ്വപ്ന ഭിക്ഷാടനം ...
ഇടമില്ലാതെ അനാഥമായ ഹൃദയം
കൂടിച്ചേരാന്‍ ഇടം ലഭിക്കാത്ത മനസ്സ്
വ്യഭിചരിക്കാന്‍ ലൈസന്‍സ് കിട്ടാത്ത ലോഡ്ജ്
അച്ഛനെ കെട്ടിയിട്ട വൃദ്ധസദനം
അമ്മയ്ക്ക് വായ്ക്കരി വെച്ച കലം കെട്ടിതൂക്കിയ ഉമ്മറം
ഒക്കെയൊരു തോന്നലാണ്
ഇല്ലാത്ത ദൈവം
ഉള്ള മനുഷ്യരെ കാണുന്നുണ്ടെന്ന പോലൊരു തോന്നലാണത്
തൂശനില നഗ്നയായി മലര്‍ന്നു കിടന്നു സ്വപ്നം കാണുന്നു
സദ്യയ്ക്കാണോ ബലിചോറിനാണോ ..
നിലവിളക്കിന്‍ തിരി കണ്ണാരം പൊത്തുന്നു
ആനയും മയിലും പിന്നെ പ്രാപ്പിടിയനും
ഒരുമിച്ചുറങ്ങുന്ന ചുവരിലെ ചോക്ക് പൊടി
ഒക്കെയൊരു തോന്നലാണ്
ഇല്ലാത്ത ദൈവം
ഉള്ള മനുഷ്യരെ കാണുന്നുണ്ടെന്ന പോലൊരു തോന്നലാണത്









2013, ഫെബ്രുവരി 24, ഞായറാഴ്‌ച

ഗോളാന്തരവാര്‍ത്ത

വാര്‍ത്തയെന്ന പേരിലൊരു ജീവിയുണ്ട്
ഒരു പ്രോമിത്യുസിയന്‍ കരളു പോലെ

ഓരോ പിളര്‍ന്ന ചുണ്ടിനിടയില്‍ നിന്നും ജനിച്ചു
കൊത്തി പറിക്കുമ്പോള്‍

ആയിരമായി വളര്‍ന്നു
ഭൂതലങ്ങളില്‍ സംപ്രേക്ഷിച്ചു

ഭൂഖണ്ടാന്തരങ്ങളിലേക്ക് പറക്കുന്ന ജീവി
പെറ്റിട്ടവര്‍ നാലുനാള്‍ കൊണ്ട് കൊല്ലുന്ന ജീവി

ഇടയ്ക്കിടെ പൂച്ചയെപോലെ എട്ടുദിക്കിലേക്ക്
പെറ്റിട്ട വാര്‍ത്ത‍കുഞ്ഞിനെ കടിച്ചു കൊണ്ടുപോം ജീവി

ചാപിള്ളയാകുന്ന സത്യവാര്‍ത്ത
നൂറായിരം നുണകളുടെ ഒസ്യത്ത് വാര്‍ത്ത

പണക്കൊഴുപ്പിനാല്‍ തടിച്ച വാര്‍ത്തയില്‍ ഒച്ച്‌
ധനപ്രഭയില്‍ അശ്വമേധം

കള്ളന്മാര്‍ പടിയിറങ്ങിയ ഗോവണിക്കടിയില്‍
തുരുമ്പിച്ച ഒളിക്യാമറ ;മൂര്‍ച്ച തുരുമ്പിച്ച നാരായം,

തലച്ചോര്‍ഭുക്കായ വാര്‍ത്താ ജീവിക്ക്
ശിരസ്സ് കാഴ്ചവെച്ചാല്‍ മാന്യനായി വാഴാം
മഹാനായി മേവാം

വാര്‍ത്തയെന്ന പേരിലൊരു ജീവിയുണ്ട്
നിങ്ങളെ കൊല്ലാനും
നിങ്ങള്ക്ക് കൊല്ലാനുമാകാതെ ....
അത് പറന്നു നടക്കയാണ്
ഭൂതലങ്ങളില്‍ സംപ്രേക്ഷിച്ചു
ഭൂഖണ്ടാന്തരങ്ങളിലേക്ക് പറക്കയാണ് ...