ഒരു പള്ളൂര്‍ക്കാരന്‍റെ ചിന്തകളിലേക്ക്.....

2012, മാർച്ച് 19, തിങ്കളാഴ്‌ച

ഒരു മാവോവാദി (കേരള മോഡല്‍ )

മാവോ ശശി ഒരു കത്തി വാങ്ങി:
ശരിക്കും മൂര്‍ച്ചയുണ്ട്‌ എന്ന് ഉറപ്പു വരുത്തി.
ഇടം കയ്യില്‍ പിടിച്ചു  വലം കയ്യിലെ തള്ളവിരല്‍
കത്തിയുടെ അഗ്രത്തില്‍ അമര്‍ത്തി,
ഇത്തിരി ചുടു ചോരയ്ക്ക്
മലിന ദേഹത്തില്‍ നിന്നും
മോചനം നല്‍കി ശശി  ഉറപ്പു വരുത്തി,
അതെ; കത്തിക്ക് മൂര്‍ച്ചയുണ്ട്‌
ഒറ്റ വെട്ടിനു തീര്‍ക്കണം.
ഇരുട്ടില്‍ ബൂര്‍ഷ്വാസി ഒറ്റയ്ക്ക്: 
വരുന്ന വഴിയില്‍ മാവോ പതുങ്ങിയിരുന്നു.
കൊല്ലും ഞാന്‍ .
.അവനെ കൊല്ലും
അരണ്ട വെളിച്ചത്തില്‍ .
.നിലാവ്  ഭൂമിയെ കെട്ടിപ്പിടിച്ച കിടക്കുന്ന
നേര്‍ത്ത നിഴലും കടന്നു അവന്‍  വരികയാണെന്ന്
മാവോ ശശി
ഉറപ്പാക്കി ..
മനതാരില്‍ ധൈര്യം കട്ടപ്പിടിച്ചു 
ചുണ്ടിലെ ബീഡികുറ്റി എല്ലാ ഓര്‍മകളെയും
വലിച്ചു ശ്വാസ നാളത്തില്‍ ഒട്ടിച്ചു വെച്ചു
ശശി പറഞ്ഞു കൊല്ലും ഞാന്‍  ആ മൂരാചിയെ
അവന്‍ വരികയാണ്...
കൂടുതല്‍ അടുത്തേക്ക്.....
കത്തി വലതു കയ്യില്‍ ബലമായി പിടിച്ചു
ഇരുന്ന ഇരുപ്പില്‍ നിന്നും ഒന്ന് മെല്ലെ പൊങ്ങി
ഇനി പത്തു വാര അത്രയേ ഉള്ളു ; 
അവന്റെ ചങ്കിലേക്ക്‌ കത്തി താഴ്ത്താന്‍.
പെരുവിരലില്‍ തുടങ്ങിയ തരിപ്പ്
തലച്ചോറോളം വളര്‍ന്നു..
മുഖത്ത് നിന്നും വിയര്‍പ്പായി..
പെരുവിരലിലേക്ക് തന്നെ തിരിചൊഴുകുന്നുണ്ട്.
ഇനി നാല് വാര  അത്രയേ ഉണ്ടായിരുന്നുള്ളു
മുതലാളിത്തം തുലയട്ടെയെന്ന മന്ത്രം
ഒന്ന് കൂടി ജപിച്ചു
കുത്താനായി ആഞ്ഞപ്പോഴയിരുന്നു
ഒരു നശിച്ച മുള്ള്  കാലില്‍ കൊണ്ടത്‌
അമ്മെ എന്നാ ശശിയുടെ അലര്‍ച്ച കേട്ടതും
മുതലാളി ചോദിച്ചു
എന്താ ശശി ഇവിടെ അസമയതിങ്ങനെ?
കത്തി താഴെയിട്ടു ശശി
മുതലാളിക്ക് ടോര്‍ച്ചും
തെളിച്ചങ്ങനെ ....
ചിരിച്ചങ്ങനെ ..
നടപ്പാണ്
പേരിപ്പോഴും
"മാവോ ശശി" തന്നെ .

1 അഭിപ്രായം: