ഒരു പള്ളൂര്‍ക്കാരന്‍റെ ചിന്തകളിലേക്ക്.....

2012, മാർച്ച് 9, വെള്ളിയാഴ്‌ച

ശേല്‍വാണ്ടി എന്നാ കൂഷ്മാണ്ടി


ഇപ്പോളാണ്  കോമരത്തിന് കാര്യം തെളിഞ്ഞു കിട്ടിയത് ..കേരളത്തിലെ സീ പീ എം എന്നാ പ്രസ്ഥാനം ഈ അടുത്ത് എടുത്ത നിലപാടുകള്‍ കൃത്യമായുള്ളത് തന്നെ ആയിരുന്നു .  ഈ വെളിപാട് വരാനുള്ള കാരണം ശേല്‍വരാജന്‍ രാജിവെക്കാനുള്ള കാരണങ്ങള്‍ പറഞ്ഞപ്പോള്‍ കൃത്യമായി മനസ്സിലായി ..രാജിക്കുള്ള കാരണങ്ങള്‍ പരിശോധിച്ചാല്‍ തെളിയുന്ന വസ്തുതയും രാജി നടപടി തെളിയിക്കുന്ന വസ്തുതയും ഇതാണ് ..എന്നെയും എന്റെ കൂടെയുള്ളവരെയും ജില്ല നേതൃത്വം അകാരണമായി പീഡിപ്പിക്കുന്നു അതായതു ഞാന്‍ എന്നാ ശേല്‍വരാജന്‍ കുറച്ചു സില്‍ബന്ധികളെയും കൊണ്ട്  രാജാവായി കഴിയുകയായിരുന്നു  
പാര്‍ടി സീ പീ എം ആയതിനാല്‍ ഈ മഹാന്റെ രോഗം കൃത്യമായി മനസ്സിലാക്കിയത് കൊണ്ട് തന്നെയാവണം പാര്‍ടി സംസ്ഥാന സമ്മേളനത്തില്‍ പോലും പ്രധിനിതി ആക്കാതിരുന്നത് ,തനിക്കു എം എല്‍ എ ആകാനും മത്സരിക്കാന്‍ സീറ്റും തന്ന പാര്‍ടിയോട് ഒന്നും ആലോചിക്കാതെ ..ഇന്ന് രാവിലെ വെളിപാട് വന്ന ഈ കൂഷ്മാണ്ടി സത്യത്തില്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ എങ്ങാനും ഉണ്ടായിരുന്നെങ്കില്‍  പാര്‍ട്ടിയെ തന്നെ കുളിപ്പിച്ച് കിടതിയേനെ ..ഇതൊരു .ആറ്റിലേക്ക് ചാഞ്ഞ മരം ആണെന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ ആവണം ഈ സാധനത്തിനെ പാര്‍ടി വേദികളില്‍ നിന്നും പാര്‍ടി നേതൃത്വം ഒഴിവാക്കി നിര്‍ത്തിയത് ..പാര്‍ടിയില്‍ വിഭാഗിയത ആണ് തന്റെ രാജിക്ക് കാരണം എന്ന് പറയുന്ന ടിയാന്‍ പാര്‍ട്ടിയുടെ അനുഭാവിയായി തുടരും എന്നും പറയുന്നതില്‍ ഒരു യൂധാസിയന്‍ തിയറി ഉണ്ട് .അതായത് എം എല്‍ എ സ്ഥാനം പാര്‍ടിയോട് ആലോചിക്കാതെ രാജിവച്ചതിനാല്‍  പാര്‍ടി നടപടി എടുക്കുകയും നടപടിയുടെ ഭാഗമായി പുറത്താക്കപെട്ടാല്‍ ഒരു ക്രൂശിത പരിവേഷം ലഭിക്കുകയും ..ജന്മന  ഉള്ള പൊതുസേവന തല്പരതയുടെ ത്വര ഉള്ളില്‍ ഉള്ളതിനാല്‍ ജനസേവനത്തിന് മുന്നേ തീരുമാനിച്ചുറപ്പിച്ച പാര്‍ടിയിലേക്ക്  ക്രൂശിത പരിവേഷത്തോടെ കടന്നു ചെല്ലാന്‍ കഴിയും എന്നുമുള്ള ശരിയായ ഉദര പൂരണ രാഷ്ട്രീയ നാടകം ആണ് ഉദേശിക്കുന്നത്  ഏതായാലും സീ പീ എം എന്നാ പ്രസ്ഥാനത്തെ സ്നേഹിക്കുന്നവര്‍ക്ക് സന്തോഷിക്കാം ..ഈ കൂഷ്മാണ്ടിയുടെ നേതൃത്വത്തില്‍ എങ്ങാനും ആയിരുന്നു തിരുവനതപുരം ജില്ല നേതൃത്വം എങ്കില്‍  പണ്ടേ  പ്രസ്ഥാനത്തെ ഒറ്റു കൊടുത്തേനെ ..പിന്നെ പിറവം ഇലെക്ഷന്‍ മുന്നില്‍ നില്‍ക്കുന്നത് കൊണ്ടുള്ള ,,ചന്കിടിപ്പോന്നും സീ പീ എം പ്രവര്‍ത്തകര്‍ക്ക് ഉണ്ടാകുമെന്ന് ഈ കോമരത്തിന് തോന്നുന്നില്ല പ്രവര്‍ത്തകര്‍ക്ക് തോന്നുകയും വേണ്ട .കാരണം .ഈ മന്ത്രിസഭയെ എം എല്‍ എ മാരെ വിലക്കെടുത്തു അട്ടിമറികല്‍  സീ പീ എം ഉദ്ദേശിക്കുന്നില്ല എന്നതിന് ഈ മന്ത്രിസഭാ ഇവിടെ നിലനില്‍ക്കുന്നു എന്നത് തന്നെയാണ് തെളിവ് .സഭയിലെ ഏറ്റവും വലിയ ഒറ്റ കക്ഷി ആയിട്ടും സീ പീ എം ഈ മന്ധ്രിസഭയുടെ സ്വാഭാവിക മരണത്തിനു കാത്തിരിക്കുന്നത് ...ചില മൂല്യങ്ങളില്‍ അടിയുരച്ചത് കൊണ്ട് തന്നെയാണ് ..പിന്നെ ഇന്നത്തെ ശേല്‍വരാജന്‍ നാളത്തെ സിന്ധു ജോയ് എന്നാണല്ലോ പുതിയ ചൊല്ല് 
 

1 അഭിപ്രായം:

  1. പിറവത്ത് ജനങ്ങളെ വിലക്കെടുക്കാന്‍ സാധിക്കില്ലെന്നു മനസിലാക്കിയ യൂഡിയെഫ് നെയ്യാറ്റിങ്കരയിലെ വിഭാഗീയനെ വിലയ്ക്കെട്ത്തുകൊണ്ട് ദുര്‍ഭരണം നിലനിര്‍ത്താന്‍ നാണം കെട്ട മറ്റൊരു കളി കൂടി പുറത്തെടുത്തിരിക്കുന്നു

    കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പേ ഞാന്‍ പ്രസിദ്ധീകരിച്ച ഈ പോസ്റ്റ് വീണ്ടും പ്രസക്തമാകുന്നു.

    http://anilphil.blogspot.com/2011/03/blog-post_30.html

    മറുപടിഇല്ലാതാക്കൂ