ഒരു പള്ളൂര്‍ക്കാരന്‍റെ ചിന്തകളിലേക്ക്.....

2012, മാർച്ച് 2, വെള്ളിയാഴ്‌ച

വാനപ്രസ്ഥം


കഴുതയായി ജീവിക്കേണ്ടി വരുന്ന ;
കുതിരകളെ  പ്രവാസികള്‍ എന്ന് വിളിക്കരുത് .
അവര്‍ ഇരുനിലയുള്ള ഇരുമ്പ് കൂടിലെ
ബെഡ് സ്പൈസില്‍ കിടന്നു  ;
നാട്ടില്‍ കെട്ടുന്ന ഇരുനില മാളികയ്ക്കു
പ്ലാന്‍ വരയ്ക്കുന്ന ഇരുകാലികള്‍ മാത്രം ആണ്
ഇരുണ്ട ചുമരില്‍  കുടുംബചിത്രം കാണുമ്പോള്‍ 
ജീവന്‍ ഉണ്ടെന്നു ഉറപ്പു വരുത്തുന്ന  നിശ്വാസം .
കരയാതെ തന്നെ കാമം പതഞ്ഞൊഴുകുന്ന കഴുതയെ ;
കുതിര ശക്തിക്കുള്ള അളവുകോല്‍ ആക്കരുത്  .
ക്രെഡിറ്റ്‌ കാര്‍ഡു ഉരച്ചു അന്നം തിളപ്പിക്കുന്ന ;
പനിക്കിടക്കയില്‍  നട്ടുച്ച തോല്‍ക്കുമ്പോള്‍ ;
പെനഡോള്‍  ഡിന്നര്‍ കഴിഞ്ഞു .
നാടിലുള്ളവര്‍ ഭക്ഷണം കഴിച്ചോ എന്ന്
ഫോണില്‍ ഉരയ്ക്കുന്ന തറവാടിത്തമുള്ള കുതിരയെ
കഴുതയെന്നും  വിളിക്കരുത് .
അല്ലെങ്കിലും തെക്കിനിയിലെ പ്ലാവില്‍
ആത്മാവിനെ ആണിയടിച്ചു കൊളുത്തിയിട്ടു
പടിയിറങ്ങി പോയ പ്രവാസിയെ
കുതിരയെന്നോ കഴുതെയെന്നോ വിളിച്ചോളൂ
കൂട്ടുകാരന്‍ എന്ന് മാത്രം വിളിക്കേണ്ട .

5 അഭിപ്രായങ്ങൾ:

  1. ഇത് ഒരു ആത്മസമര്‍പ്പണം.. ആണോ?
    ക്ഷമിക്കണം.. വാക്കുകള്‍ ഇല്ല... :(

    മറുപടിഇല്ലാതാക്കൂ
  2. അനിലേട്ട.....
    ഇതിനു ഞാന്‍ എന്താ പറക?
    ഇതൊക്കെ സത്യമല്ലേ.......
    അനുഭവിച്ചവരും, അനുഭവിക്കുന്നവരും.......

    ആശംസകള്‍......

    മറുപടിഇല്ലാതാക്കൂ
  3. നിന്‍റെകണ്ണാടി
    എന്‍റെ പ്രതിബിംബം
    നമ്മുക്ക് ഒരേ മനം
    നമ്മുക്ക് ഒരേ മണം.

    മറുപടിഇല്ലാതാക്കൂ
  4. നമ്മുക്ക് ഒരേ മനം
    നമ്മുക്ക് ഒരേ മണം.

    മറുപടിഇല്ലാതാക്കൂ